എം.ജി ശ്രീകുമാർ
തലമുറകളിലൂടെ കടന്നുപോകുന്ന അടുപ്പവും സൗഹൃദവുമുണ്ട് എനിക്കും ദാസേട്ടനും.എന്റെ അച്ഛൻ മലബാർ ഗോപാലൻ നായരും ദാസേട്ടന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫുമൊക്കെ സംഗീതജ്ഞന്മാരായിരുന്നു. അഭിനേതാവ് കൂടിയായിരുന്നു അഗസ്റ്റിൻ ജോസഫ്. എന്റെ അച്ഛൻ ഹാർമോണിസ്റ്റും.അവർ അടുത്ത സുഹൃത്തുക്കളായിരുന്നു.
ദാസേട്ടൻ എന്റെ ആത്മീയ ഗുരുവാണ്. എന്നെ സംഗീതം പഠിപ്പിച്ചത് ചേർത്തല ഗോപാലൻ നായരും എന്റെ ചേട്ടൻ എം.ജി. രാധാകൃഷ്ണനും നെയ്യാറ്റിൻകര വാസുദേവൻ സാറുമൊക്കെയാണെങ്കിലും ഏകലവ്യന് ദ്റോണാചാര്യരെന്ന പോലെ എന്റെ ആത്മീയഗുരുവായി ഞാൻ കാണുന്നത് ദാസേട്ടനെയാണ്.ചെറുബാല്യത്തിൽ അദ്ദേഹത്തിന്റെ എത്രയെത്ര ഗാനമേളകൾ ആവേശത്തോടെ ഞാൻ കാണാൻ പോയിട്ടുണ്ട്. ഗുരുക്കന്മാർ പഠിപ്പിച്ചുതന്ന സംഗീതപാഠങ്ങൾക്കൊപ്പം ദാസേട്ടൻ പാടുന്നതും ഞാൻ കേട്ട് പഠിച്ചിട്ടുണ്ട്.
ദാസേട്ടനെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസിലേക്കു വരുന്നത് ആ കുട്ടിക്കാലമാണ്.
ദാസേട്ടൻ പാടിയ ഒരുപാട് പാട്ടുകൾ എനിക്ക് പ്രിയപ്പെട്ടതാണ്. വയലാർ - ദേവരാജൻ ടീമിന് വേണ്ടി ദാസേട്ടൻ പാടിയ പാട്ടുകളെല്ലാം സംഗീതപ്രേമികളുടെ ഹൃദയം കവർന്നവയാണ്. നല്ല വരികളും നല്ല ഈണവും നല്ല ആലാപനവും ഒത്തുചേരുമ്പോഴാണ് ഏത് പാട്ടും മനോഹരമാകുന്നത്. അത്തരത്തിലൊന്നാണ് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |