യേശുദാസ് ഒരു ഗാനം പാടിയാൽ അത് അദ്ദേഹത്തിന്റെ പാട്ടാണ്. സംഗീത സംവിധായകന് രണ്ടാം സ്ഥാനമേ കാണൂ.
ദാസേട്ടന്റെ ഉള്ളിൽ നിന്നാണ് സംഗീതം വരുന്നത്. ഓരോ ഗാനവും ആത്മാവിൽ തട്ടിയാണ് പാടുന്നത്.
അതാണ് ദാസേട്ടനെ വലിയ ഗായകനാക്കി മാറ്റിയത്.
പിന്നെ ആത്മാർത്ഥത. എന്റെ സംഗീതത്തിൽ അദ്ദേഹം പാടിയ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'വിശ്വാസപൂർവം മൺസൂർ' എന്ന ചിത്രത്തിലെ ''പോയ് മറഞ്ഞ കാലം വന്നു ചേരുമോ...'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ റെക്കാഡിംഗ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. അപ്പോൾ ദാസേട്ടന്റെ കാൾ ''രമേശ് നാരായൺജി ഞാൻ ഒന്നു കൂടി പാടിക്കോട്ടെ.'' അടുത്ത ദിവസം ദാസേട്ടൻ വീണ്ടു പാടാനെത്തി. ആ ഗാനത്തിനാണ് 2018ലെ ദേശീയ അവാർഡ് ലഭിച്ചത്.
ഇത്രയും ആത്മാർത്ഥതയും സംഗീത ജ്ഞാനവും ഇത്രയും നല്ല ശബ്ദവും ഉള്ള ഗായകൻ ഇന്ത്യയിൽ ഇല്ല. ശാസ്ത്രീയ സംഗീതം ഇത്രയും നന്നായിട്ട് പാടുന്ന മറ്റൊരു സിനിമാ പിന്നണിഗായകനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |