കണ്ണൂർ:വികസനത്തിന്റെ പേരിൽ ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സർക്കാർ നയം അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.കണ്ണൂർഫൈ്‌ളഓവർ,കെ.റെയിൽ ,ജലപാത എന്നിവ കാരണം കുടിയൊഴിക്കപ്പെടുന്നവരുടെയും പരാതി സ്വീകരിച്ച് 'മുഖാമുഖം' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
1.25ലക്ഷം കോടി ചെലവ് ചെയ്ത് നിർമ്മിക്കാൻ പോവുന്ന കെ. റെയിൽ പാത ആർക്ക് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.കണ്ണൂരിൽ ഫ്‌ളൈഓവർ പള്ളിക്കുന്നിൽ നി്ന്ന് തുടങ്ങണം എന്നു പറഞ്ഞതാണ് .നഗരത്തിലെ തിരക്ക് കുറക്കാൻ അത് കാൽടെക്‌സിൽ മാത്രം ഒതുക്കി . ജനങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കണം വികസനപദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കെ.റെയിൽ,ഫ്‌ളൈഓവർ. ജലപാത, ദേശീയപാതാവികസനം,സിറ്റിറോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ വീടും കടകളും സ്ഥലവും നഷ്ടപ്പെടാൻ സാധ്യതയുള്ളവർ കെ.പി.സി.സി പ്രസിഡന്റിന് നിവേദനം നൽകി. ജനങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് അത് പാർലിമെന്റിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.സജീവ് ജോസഫ്. എം.എൽ.എ, മേയർ ടി.ഒ മോഹനൻ,ഡപ്യൂട്ടിമേയർ കെ.ഷബീന,സുരേഷ്ബാബു എളയാവൂർ, രാജീവൻ എളയാവൂർ,കെ.സി മുഹമ്മദ്‌ഫൈസൽ,അബ്ദുൾകരിംചേലേരി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ കെ .റെയിൽ വിരുദ്ധ സമിതി രക്ഷാധികാരിയും മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാനുമായ പി.പി.കൃഷ്ണൻ ഇതു സംബന്ധിച്ച് നിവേദനം നൽകി.. കെ.റെയിൽ വിരുദ്ധ സമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ദീൻ, ജില്ലാ കൺവീനർ അഡ്വ: പി.സി. വിവേക് , ജോ.കൺവീനർ അഡ്വ: ആർ. അപർണ്ണ , ജില്ലാ കമ്മിറ്റി മെമ്പർ എം.കെ. ജയരാജൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |