മുംബയ്: വിവാദ പരാമർശത്തിൽ വിശദീകരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിനെതിരായ ആദ്യത്തെ സംഘടിതമായ പോരാട്ടം നടന്നത് 1857ലാണെന്നും അതിനൊപ്പം സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായ്, വീർസവർക്കർ എന്നിവരുടെ ത്യാഗങ്ങളുമുണ്ടെന്നും കങ്കണ പറഞ്ഞു.
1857ൽ എന്ത് സംഭവിച്ചുവെന്ന് എനിക്കറിയാം. എന്നാൽ, 1947ൽ ഏത് യുദ്ധമാണ് നടന്നത്. അത് എനിയ്ക്ക് ആരെങ്കിലും പറഞ്ഞുതന്നാൽ പദ്മശ്രീ തിരിച്ച് നൽകാനും മാപ്പ് പറയാനും തയ്യാറാണ്. അതിനായി ആരെങ്കിലും തന്നെ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ ലഭിച്ചത് വെറും ഭിക്ഷമാത്രമായിരുന്നുവെന്നും ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ് ഭരണമെന്നുമുള്ള കങ്കണയുടെ പ്രസ്താവനയാണ് വിവാദത്തിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |