കോഴിക്കോട്: സംസ്ഥാനത്ത് 2009 മുതൽ 2020 വരെ ചുമത്തിയ യു.എ.പി.എ കേസുകളിൽ 70 ശതമാനവും വയനാട്, മലപ്പുറം ജില്ലകളിൽ. ഈ കാലയളവിൽ ആകെ 216 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 151 കേസുകളും ഈ രണ്ടു ജില്ലകളിലായാണ്. വിവരാവകാശ നിയമ പ്രകാരം ദേശീയ മനുഷ്യവാകാശ ഏകോപന സമിതി ഭാരവാഹികൾ ജില്ലാ പൊലീസ് ചീഫ് ഓഫീസുകളിൽ നിന്നായി ശേഖരിച്ച കണക്കാണിത്.
യു. എ. പി. എക്ക് ഇരയാവുന്നത് കൂടുതലും ദളിത് ന്യൂനപക്ഷ വിഭാഗക്കാരാണെന്ന മനുഷ്യാകവാശ പ്രസ്ഥാനക്കാരുടെ ആരോപണത്തിന് അടിവരയിടുന്നതാണ് ഈ കണക്കുകൾ. ഏറ്റവും കൂടുതൽ കേസുകൾ ചുമത്തിയത് വയനാട്ടിലാണ് - 83. മലപ്പുറത്ത് 68 കേസ്സുകളും. ഇവയുടെ വിശദാംശങ്ങൾ
നൽകാൻ പൊലീസ് തയ്യാറായിട്ടില്ല.
മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഒട്ടിച്ചതിൻറെ പേരിൽ പോലും വയനാട്ടിൽ ആദിവാസികൾ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട്ടെ 9 കേസുകളിൽ ആറും ആദിവാസി മേഖലയായ അഗളി, ഷോളയൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവയാണ്.
അഞ്ച് ജില്ലകളിൽ ഒറ്റ യു.എ.പി.എ കേസ് പോലും നിലവിലില്ല. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണിത്.
ജില്ലകളിലെ എണ്ണം ഇങ്ങനെ
കൊല്ലം - 3
എറണാകുളം - 22
തൃശൂർ- 3
പാലക്കാട് - 9
മലപ്പും 68
കോഴിക്കോട് - 4
വയനാട് - 83
കണ്ണൂർ - 31
കാസർകോട് - 3
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |