തൃശൂർ:'കാവി ധരിച്ച പശുവിനെ" ചിത്രീകരിച്ച കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമി അവാർഡ് നൽകിയത് നാടിനെ അപമാനിക്കലും അവഹേളിക്കലുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. ഓണറബിൾ മെൻഷൻ പുരസ്‌കാരം ലഭിച്ച 'കൊവിഡ് ഗ്‌ളോബൽ മെഡിക്കൽ സമ്മിറ്റ്"എന്ന അനൂപ് രാധാകൃഷ്ണന്റെ കാർട്ടൂണിനെതിരെയാണ് വിമർശനം. നാട് ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടിവരുമെന്നും സുരേന്ദ്രൻ വിമർശിച്ചു. മൂന്ന് ദിവസം മുമ്പാണ് അവാർഡ് പ്രഖ്യാപിച്ചത്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കേന്ദ്രകഥാപാത്രമായ കാർട്ടൂണിൽ ക്രൈസ്തവ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കെ.സി.ബി.സി രംഗത്ത് വന്നിരുന്നു. അവാർഡ് പുനഃപരിശോധിക്കാൻ സർക്കാർ അക്കാഡമിയോട് നിർദ്ദേശിച്ചെങ്കിലും തീരുമാനം മാറ്റിയില്ല. ഇതിന് പിന്നാലെയാണ് വീണ്ടും കാർട്ടൂൺ വിവാദമുയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |