തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർ.ജി.സി.ബി) ആക്കുളത്തെ രണ്ടാം ക്യാമ്പസിൽ ക്യാൻസറിനും വിവിധ പകർച്ചവ്യാധി രോഗങ്ങൾക്കുമുള്ള വാക്‌സിൻ പരീക്ഷണത്തിനും ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
കൊവിഡ് പോലുള്ള വായുജന്യ വൈറസുകളെ കൈകാര്യം ചെയ്യുന്നതിന് മൂന്നാം ബയോ സുരക്ഷാ ലാബ് സൗകര്യം ദക്ഷിണേന്ത്യയിൽ ആദ്യമായി ഈ കേന്ദ്രത്തിലാണ് ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.ജി.സി.ബിയുടെ വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
രണ്ടാം ക്യാമ്പസായ ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്‌സ് ഡിസീസ് ഇൻ ക്യാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ മാസങ്ങൾക്കുള്ളിൽ പ്രവർത്തന സജ്ജമാകും.
കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ, അഡീഷണൽ സെക്രട്ടറിയും ഫിനാൽഷ്യൽ അഡ്വൈസറുമായ വിശ്വജിത് സഹായ്, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, ബയോടെക്‌നോളജി വകുപ്പിലെ സയന്റിഫിക് കോ-ഓർഡിനേറ്റർ ഡോ. സന്ദീപ് സരിൻ, ശാസ്ത്രീയ വ്യവസായ ഗവേഷണ വകുപ്പ് സെക്രട്ടറിയും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ജനറലുമായ ഡോ. ശേഖർ സി. മണ്ടേ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |