കോഴിക്കോട്: നെതർലൻഡ്‌സ് ആസ്ഥാനമായുള്ള കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരത്തിന് ഡൽഹിയിൽ നിന്നുള്ള വിഹാൻ അഗർവാൾ - നവ് അഗർവാൾ സഹോദരങ്ങൾ അർഹരായി. ഫൈനലിസ്റ്റുകളുടെ അവസാന പട്ടികയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം ഇടം നേടിയിരുന്നു.
വായുമലിനീകരണം തടയുന്നതിനായുള്ള പ്രോജക്ടാണ് അഗർവാൾ സഹോദരങ്ങളെ അവാർഡിന് അർഹരാക്കിയത്. ഇരുവരും ചേർന്ന് 2018ൽ വൺ സ്റ്റെപ്പ് ഗ്രീനർ എന്ന സംഘടന സ്ഥാപിച്ചിരുന്നു. മാലിന്യവും വായുമലിനീകരണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി സംഘടന മാലിന്യശേഖരണയജ്ഞത്തിന് തുടക്കമിട്ടത് ശ്രദ്ധേയമായി. 15 വീടുകളിൽ നിന്ന് ആരംഭിച്ച വൺ സെറ്റെപ്പ് ഗ്രീനർ ഇപ്പോൾ ആയിരത്തിലധികം വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും ഓഫീസുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നു. ഈ വർഷം വരെ 173,630 കിലോ മാലിന്യം റീസൈക്കിൾ ചെയ്തിട്ടുമുണ്ട്. സംഘടന ഇതുവരെ ആയിരം മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |