തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് നവംബർ 16ന് തുടക്കമാകും. 16ന് വൈകിട്ട് 3ന് ചേരുന്ന പൊതുസമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.അനിൽകുമാർ ഉത്സവത്തിന് ദീപം തെളിക്കും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. 17 ന് വൈകിട്ട് 3ന് നടക്കുന്ന യുവജനസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ.യും 18 ന് വൈകിട്ട് 3 ചേരുന്ന കാർഷിക സമ്മേളനം എ.എം.ആരിഫ് എം.പിയും ഉദ്ഘാടനം ചെയ്യും. 19 ന് വൈകിട്ട് 3ന് നടക്കുന്ന വ്യവസായ സമ്മേളനം എം.ലിജുവും, 20 ന് വൈകിട്ട് 3ന് ചേരുന്ന സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. 21 ന് പടിഞ്ഞാറേ നടയിൽ അഖണ്ഡനാമജപയജ്ഞം നടക്കും. 22ന് വൈകിട്ട് 3ന് നടക്കുന്ന ആരോഗ്യസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി യും 23 വൈകിട്ട് 3 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് 3ന് നടക്കുന്ന വനിതാ സമ്മേളനം യു.പ്രതിഭ എം.എൽ.എയും 25 ന് വൈകിട്ട് 3ന് നടക്കുന്ന മത സമ്മേളനം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരാനന്ദയും ഉദ്ഘാടനം ചെയ്യും. 26 ന് വൈകിട്ട് 3 ന് ചേരുന്ന സർവ്വ മത സമ്മേളനം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയും 27ന് വൈകിട്ട് 3ന് ചേരുന്ന സമാപന സമ്മേളനം കെ.സി വേണുഗോപാൽ എം.പിയും ഉദ്ഘാടനം ചെയ്യും.
വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് ഇത്തവണയും ക്ഷേത്ര പടനിലത്ത് പ്രദർശന, വിൽപ്പനശാലകളോ, വിനോദ -വിജ്ഞാന കേന്ദ്രങ്ങളോ പ്രവർത്തിക്കാൻ അനുമതിയില്ല. കിടക്ക്, പടിഞ്ഞാറ് നടകളിലായി ഓരോ ഭജനക്കുടിൽ ആചാരപരമായി കെട്ടുന്നതൊഴിച്ചാൽ പർണ്ണശാലകളിൽ ഭജനം പാർക്കാൻ അവസരമുണ്ടാവില്ല. എന്നാൽ, ക്ഷേത്രത്തിന്റെ സത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ഭജനമിരിക്കാൻ ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയതായി ഭാരവാഹികൾ അറിയിച്ചു.
പന്ത്രണ്ട് ദിവസവും വെളുപ്പിന് 5 മുതൽ രാത്രി 9 മണി വരെ മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ക്ഷേത്രോത്സവവുമായി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, പ്രസിഡന്റ് പ്രൊഫ.ശ്രീധരൻപിള്ള എന്നിവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |