SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.40 AM IST

കലാശപ്പോരാട്ടം

twenty-tweny-final

വന്റി-20 ലോകകപ്പ് ഫൈനൽ ഇന്ന്

ആസ്ട്രേലിയ ന്യൂസിലൻഡ് പോരാട്ടം രാത്രി 7.30 മുതൽ

സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും തത്സമയം

ദുബായ്: കുട്ടി ക്രിക്കറ്റിലെ പുതിയ രാജാക്കന്മാർ ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഒരു പകലിന്റെ ദൂരം മാത്രം. ഇന്ന് രാത്രി 7.30 മുതൽ ദുബായിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. ലോകകപ്പിന് മുൻപ് അത്ര വലിയ ഫോമിലല്ലായിരുന്ന ഇരുടീമും എന്നാൽ ലോോകകപ്പ് തുടങ്ങിയതോടെ കുതിച്ചെഴുന്നേൽക്കുകയായിരുന്നു.

സൂപ്പർട 12ൽ തങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയ ആസ്ട്രേലിയയും ന്യൂസിലൻഡും യഥാക്രമം പാകിസ്ഥാനേയും ഇംഗ്ലണ്ടിനേയും കീഴടക്കിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. 5 വിക്കറ്റിനായിരുന്നു സെമിയിൽ ഇരുടീമിന്റേയും വിജയം.

സാദ്ധ്യതാ ടീം

ആസ്ട്രേലിയ - വാർണർ, ഫിഞ്ച്,മാർഷ്, സ്മിത്ത്, മാക്സ്‌വെൽ, സ്റ്റോയിനിസ്, വേഡ്, കമ്മിൻസ്, സ്റ്റാർക്ക്, സാംപ, ഹാസ്സൽവുഡ്.

ന്യൂസിൻഡ്- ഗപ്ടിൽ, ഡാരിൽ, വില്യംസൺ, സെയ്ഫർട്ട്, ഫിലിപ്സ്, നീഷം, സാന്റ്‌നർ, സൗത്തി,മിൽനെ,ബൗൾട്ട്, സോധി.

പിച്ച് റിപ്പോർട്ട്

ഈ ടൂർണമെന്റഇൽ ദുബായിൽ ടോസ് നിർണായകമായിരുന്നു. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ദുബായിലേത്. രണ്ടാമത് ബാറ്റ് ചെയ്യാനാകും ടോസ് നേടുന്നവർ തീരുമാനിക്കുക.

റാങ്കിംഗ്

ന്യൂസിൻഡ് -2

ആസ്ട്രേലിയ-6

മുഖാമുഖം

ട്വന്റി-20യിൽ ഇതുവരെ 13 മത്സരങ്ങളിൽ ഇരുടീമും മുഖാമുഖം വന്നു. ആസ്ട്രേലിയയ്ക്ക് 9 -4ന്റെ ലീഡ്.

ഔദ്യോഗികമായി അവസാനം ഏറ്റുമുട്ടിയത് 2021 മാർച്ചിൽ. അന്ന് ന്യൂസിലൻഡ് 7 വിക്കറ്റിന് ജയിച്ചു.

ലോകകപ്പിന് തൊട്ടുമുൻപ് ഇരുടീമും തമ്മിൽ സന്നാഹ മത്സരം കളിച്ചിരുന്നു. അതിൽ ആസ്ട്രേലിയക്കായിരുനന്നു ജയം.

ഫൈനലിൽ എത്തിയ വഴി

ന്യൂസിലൻഡ്

സൂപ്പർ 12ൽ

പാകിസ്ഥാോട് 5 വിക്കറ്റിന് തോറ്റു
ഇന്ത്യയെ 8 വിക്കറ്റിന് കീഴടക്കി

സ്കോട്ട്ലാൻഡിനെതിരെ 14 റൺസിന്റെ വിജയം

നമീബിയക്കെതിരെ 52 റൺസിന് ജയിച്ചു

അഫ്ഗാനെ 8 വിക്കറ്റിന് തോൽപ്പിച്ചു.

സെമി ഫൈനൽ

ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് തോൽപ്പിച്ചു

ആസ്ട്രേലിയ

സൂപ്പർ 12ൽ

ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് തോൽപ്പിച്ചു

ശ്രീലങ്കയെ 7 വിക്കറ്റിന് തോൽപ്പിച്ചു

ഇംഗ്ലണ്ടിനോട് 8 വിക്കറ്റിന് തോറ്റു

ബംഗ്ലാദേശിനെ 8 വിക്കറ്റിന് കീഴടക്കി

വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് കീഴടക്കി

സെമി ഫൈനൽ

പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചു

കൂടുതൽ റൺസ് നേടിയവർ

236-വാർണർ (ആസ്ട്രേലിയ)

197- മിച്ചൽ (ന്യൂസിലൻഡ്)

180-ഗപ്ടിൽ (ന്യൂസിലൻഡ്)

കൂടുതൽ വിക്കറ്റ്

12- സാംപ (ആസ്ട്രേലിയ)

11- ബൗൾട്ട് (ന്യൂസിൻഡ്)

9-സോധി (ന്യൂസിൻഡ്)

സ്റ്റാർക്ക് (ആസ്ട്രേലിയ)

പുതിയ ചാമ്പ്യൻമാർ

ട്വന്റി-20 ലോകകപ്പിൽ ഇതുവരെ ആസ്ട്രേലിയയും ന്യൂസിലൻഡും കിരീടം നേടിയിട്ടില്ല.2010ൽ ആസ്ട്രേലിയ ഫൈനലിൽ എത്തിയിരുന്നു. ന്യൂസിൻഡ് ആദ്യമായാണ് ഫൈനലിന് യോഗ്യത നേടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, T202 FINAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.