കൊൽക്കത്ത : വിലക്കയറ്റത്തിന്റെ നാളുകളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. എണ്ണവില നൂറിന് മുകളിൽ നിൽക്കുമ്പോൾ അടുക്കളയിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില റോക്കറ്റിലേറിയാണ് ഉയരുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളിലും വിലക്കയറ്റം ദൃശ്യമാണ്. എന്നാൽ മദ്യപാനികൾക്ക് ആശ്വസിക്കാനുള്ള റിപ്പോർട്ടുകളാണ് പശ്ചിമ ബംഗാളിൽ നിന്നും വരുന്നത്. അവിടെ മദ്യത്തിന് വിലകുറയുന്നതിനുള്ള കളമാണ് ഒരുങ്ങുന്നത്. ബ്രാൻഡുകളുടെ വിൽപ്പന തുകയിൽ കുറവ് വരുത്താൻ എല്ലാ ചില്ലറ വ്യാപാരികൾക്കും സംസ്ഥാന എക്‌സൈസ് വകുപ്പ് നിർദ്ദേശം നൽകിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ എംആർപിയുള്ള സ്റ്റിക്കറുകൾ പശ്ചിമ ബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റുകളിൽ എത്തിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ജോലികൾ ചെയ്യുന്നതിനായി ഇന്നും നാളെയും എല്ലാ ബെവ്‌കോ ഡിപ്പോകളും അടച്ചിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
2020 മാർച്ചിലെ ആദ്യ ലോക്ക്ഡൗണിന് ശേഷം ഏർപ്പെടുത്തിയ 30% അധിക വിൽപന നികുതിയെത്തുടർന്ന് സംസ്ഥാനത്ത് ലഹരിപാനീയങ്ങളുടെ വില കുത്തനെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് മദ്യ വിൽപനയിൽ വൻ കുറവുണ്ടായതിനാൽ അധിക നികുതി കുറയ്ക്കണമെന്ന് മദ്യനിർമ്മാതാക്കൾ സംസ്ഥാന സർക്കാരിനോട് അപേക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |