ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. ഇത് സംബന്ധിച്ച് തീരുമാനം സംസ്ഥാന ഘടകത്തിന് എടുക്കാമെന്ന് പാർട്ടി പൊളിറ്റ് ബ്യുറോ നിർദ്ദേശിച്ചു. തീരുമാനം എന്തായാലും കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നാണ് പി.ബി വ്യക്തമാക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച തീരുമാനവും സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് കേന്ദ്രനേതൃത്വം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനിക്കാം. ഇക്കാര്യവും കേന്ദ്രനേതൃത്വത്തെ അറിയിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബർ 11 നാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്‌കാലികമായി ഒഴിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്റെ ജയിൽവാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തി. എൽ.ഡി.എഫ് കൺവീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നൽകി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതുമാണ് കോടിയേരിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റില്‍ കോടിയേരി ചുമതയേറ്റെടുത്തേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം രണ്ട് ദിവസമായി ചേർന്ന സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |