മുംബയ്: ബോളിവുഡ് നടി ശിൽപ്പാഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരായ 1.51 കോടി രൂപയുടെ തട്ടിപ്പ് കേസിൽ മുംബയ് ബാന്ദ്ര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുംബയ് സ്വദേശിയായ ബിസിനസുകാരൻ നിതിൻ ബരായയാണ് 2014ലെ നിക്ഷേപവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. എസ്.എഫ്.എൽ ഫിറ്റ്നസ് കമ്പനി ഡയറക്ടർ കാശിഫ് ഖാൻ, ശിൽപ്പ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ ചേർന്ന് ലാഭം നേടുന്നതിനായി 1.51 കോടി രൂപ നിക്ഷേപിക്കാൻ നിതിനോട് ആവശ്യപ്പെട്ടു. എസ്.എഫ്.എൽ ഫിറ്റ്നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി നൽകാമെന്ന് വാക്ക് നൽകിയിരുന്നതായും പുനൈ കൊറേഗാവിലും ഹഡപ്സറിലും ഒരു ജിമ്മും സ്പായും തുറക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ, നാളിതുവരെ വാക്കുപാലിച്ചില്ല. നിക്ഷേപവുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
നേരത്തേ, നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റാലിയ രാജ് കുന്ദ്ര നിലവിൽ ജാമ്യത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |