ആലപ്പുഴ: നിർവഹണ ഏജൻസികളുടെയും കിഫ്ബിയുടെയും ഏകോപനമില്ലായ്മയും നടപടിക്രമങ്ങളിലെ സങ്കീർണതകളും വലയ്ക്കുന്നതായി ഗവ. കോൺട്രാക്ടർമാരുടെ പരാതി. ബിൽ തുക മാസങ്ങളോളം വൈകുന്നു. രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ പ്രവൃത്തികൾ ഏറ്റെടുത്ത് ധനകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ പൂർത്തീകരിക്കുന്നത്. എന്നാൽ ബില്ല് മാറാൻ വൈകുന്നത് കരാറുകാരെ കടക്കെണിയിലേയ്ക്ക് തള്ളിവിടുകയാണ്. കിഫ്ബിയുടെ രൂപീകരണത്തിലോ നടത്തിപ്പിലോ ഭരണഘടനാപരമായോ ധനവിനിയോഗം സംബന്ധിച്ച റിസേർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ടോ ലംഘനങ്ങളുണ്ടെങ്കിൽ അതിൽ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഇടപെട്ട് വിവാദങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |