SignIn
Kerala Kaumudi Online
Thursday, 18 April 2024 10.09 PM IST

ശിൽപാ ഷെട്ടിയും ഭർത്താവും ഒന്നരകോടി തട്ടിയെടുത്തു, പണം മടക്കി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി, പരാതിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമെന്ന് നടി

shilpa-shetty

മുംബയ്: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ഒന്നരക്കോടി രൂപയുടെ വഞ്ചനാകുറ്റം. ഒരു ഫിറ്റ്നസ് ക്ലബ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ശിൽപാ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മറ്റൊരു വ്യവസായിയായ കാഷിഫ് ഖാനും ചേർന്ന് ഒന്നര കോടി തട്ടിയെടുത്തുവെന്നാണ് പരാതി. വ്യവസായിയായ നിതിൻ ബരായി എന്ന് വ്യക്തിയാണ് മുംബയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ കഴി‌ഞ്ഞ ദിവസം പരാതി സമർപ്പിച്ചത്.

നിതിൻ ബരായിയുടെ പരാതി അനുസരിച്ച് 2014ൽ ശിൽപാ ഷെട്ടിയും ഭ‌ർത്താവ് രാജ് കുന്ദ്രയും കാഷിഫ് ഖാനും ചേർന്ന് തന്നോട് 1.51 കോടി കാഷിഫ് ഖാന്റെ ഉടമസ്ഥതയിലുള്ള എസ് എഫ് എൽ ഫിറ്റ്നസ് കമ്പനിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി നടത്താൻ അനുവദിക്കാമെന്ന ഉറപ്പിന്മേലാണ് താൻ കമ്പനിയിൽ നിക്ഷേപിക്കാൻ തയ്യാറായത്. എന്നാൽ തന്ന ഉറപ്പ് പാലിക്കാൻ മൂവരും പിന്നീട് തയ്യാറായില്ല. ഒടുവിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ച നിതിനെ മൂവരും ചേ‌ർന്ന് ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കുകയായിരുന്നു.

എന്നാൽ പരാതിയിൽ പറഞ്ഞിരിക്കുന്ന കമ്പനിയുമായി തനിക്കോ തന്റെ ഭർത്താവ് രാജ് കുന്ദ്രയ്ക്കോ യാതൊരു ബന്ധവുമില്ലെന്ന് ശില്പാ ഷെട്ടി വ്യക്തമാക്കി. തങ്ങൾക്കെതിരെ പരാതി നൽകുന്നതിലൂടെ ലഭിക്കുന്ന മാദ്ധ്യമശ്രദ്ധ മാത്രമാണ് പരാതിക്കാരന്റെ ലക്ഷ്യമെന്നും ശില്പ ട്വിറ്ററിൽ കുറിച്ചു. എസ് എഫ് എൽ കമ്പനിയും അതിന്റെ നടത്തിപ്പും കാഷിഫ് ഖാന്റെ പൂർണ നിയന്ത്രണത്തിലായിരുന്നുവെന്നും തനിക്കോ തന്റെ ഭർ‌ത്താവിനോ അതിന്റെ നടത്തിപ്പിൽ ഒരു പങ്കുമില്ലെന്ന് ശില്പാ ഷെട്ടി കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHILPA SHETTY, RAJKUNDRA, MUMBAI, BANDRA, CHEATING, FORGERY, CRIME, BOLLYWOOD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.