താമരശ്ശേരി: തുറന്നുവിട്ട മൂന്നു വളർത്തുനായ്ക്കളുടെ കൂട്ട ആക്രമണത്തിൽ വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. മുഖത്തും ദേഹത്തും കടിയേറ്റ അമ്പായത്തോട് മിച്ചഭൂമിയിലെ ഫൗസിയയെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ റോഷനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു മുമ്പും പലർക്കും ഈ വളർത്തുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് വീട്ടമ്മയെ ഒരുവിധത്തിൽ രക്ഷിച്ചത്. നായ്ക്കളെ തുരത്താൻ മുതിർന്ന നാട്ടുകാർക്കു നേരെ തോക്കും വടിവാളും കാണിച്ച് റോഷൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് റോഷന്റെ വളർത്തുനായ്ക്കളുടെ കടിയേറ്റ പ്രഭാകരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അക്രമസംഭവം ആവർത്തിച്ചിട്ടും ഉടമ പിന്നെയും നായ്ക്കളെ പുറത്തേക്ക് തുറന്നുവിടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |