ടെൽ അവീവ് : ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാൻ പല പൊടിക്കൈകളും പാചക വിദഗ്ദർ പ്രയോഗിക്കാറുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ഉപ്പ് , മുളക്, മഞ്ഞൾ,കുരുമുളക്, എന്നിവയ്ക്ക് പുറമെ സ്വാദ് കൂട്ടാനായി ഏലം,കറുവപ്പട്ട, ഗ്രാമ്പു, ഗരം മസാല തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും ഉപയോഗിക്കാറുണ്ട്. അക്കൂട്ടത്തിൽ രുചി കൂട്ടാൻ
അക്കൂട്ടത്തിൽ മണ്ണ് കൂടി ആയാലോ. നെറ്റി ചുളിക്കാൻ വരട്ടെ, മണ്ണും ചെളിയും സുഗന്ധവ്യജ്ഞനങ്ങൾക്ക് പകരം രുചികൂട്ടാനായി ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നവരുണ്ട്. സംഭവം അതിശയോക്തിയാണെന്ന് തോന്നാമെങ്കിലും ഇറാനിലെ ഹോർമുസ് ദ്വീപ് നിവാസികൾ ഈ മാർഗം ഉപയോഗിച്ചാണ് ഭക്ഷണം രുചികരമാക്കുന്നത്. നൂറ്റാണ്ടുകളായി ആ പ്രദേശത്ത് താമസിക്കുന്നവർ മണ്ണും ചെളിയും ഉപയോഗിച്ചാണ് പാചകം.
മണ്ണ് ചേർത്ത് പാകം ചെയ്യുന്ന ഭക്ഷണം അത്യധികം രുചിയേറിയതാണെന്നും ഒരു തരി ഭക്ഷണം പോലും പാഴാക്കാനാവില്ലെന്നുമാണ് ദ്വീപ് നിവാസികൾ പറയുന്നത്.വർണാഭമായ നിരവധി പർവ്വതങ്ങളാൽ സമൃദ്ധമായ ഈ ദ്വീപിന് റെയിൻബോ ദ്വീപ് എന്നും വിളിപ്പേരുണ്ട്. ഇവിടുത്തെ വ്യത്യസ്ത നിറങ്ങളിലുള്ള പർവതങ്ങളിൽ കാണുന്ന പലതരം സ്വാദുള്ള മണ്ണാണ് ദ്വീപ് നിവാസികൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതുപോലെ ഭക്ഷണത്തിൽ ചേർക്കുന്നത്.
ഈ ദ്വീപിൽ ധാരാളം ഉപ്പ് മലകളും കാണപ്പെടുന്നുണ്ട്. ഈ പർവ്വതങ്ങളിൽ കാണപ്പെടുന്ന സുഗന്ധമുള്ള മണ്ണിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് ധാരാളം പഠനങ്ങളും നടന്നിട്ടുണ്ട്.ദശലക്ഷക്കണക്കിന് വർഷങ്ങളായി ധാതുക്കൾ അടിഞ്ഞുകൂടി രൂപമെടുത്തതാണ് ഈ കുന്നുകളിലെ മണ്ണ്. അവയുടെ രുചി വളരെ സവിശേഷമാണ്. നിറത്തിനനുസരിച്ചാണ് ഇവിടെയുള്ളവർ മണ്ണിന്റെ രുചി തിരിച്ചറിയുന്നത്.ഈ ദ്വീപിലെ മണ്ണ് രുചികരം എന്നതിലുപരി ധാരാളം ആരോഗ്യ ഗുണമുള്ളതാണെന്നും ഗവേഷകർ പറയുന്നു. ഇരുമ്പ് കൊണ്ട് സമ്പന്നമായ ഇവിടുത്തെ മണ്ണിൽ ഏകദേശം 70 ഇനം ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദ്വീപ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളും സുഗന്ധമുള്ള ഈ മണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ കഴിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |