ഗാന്ധിനഗർ: ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 600 കോടി രൂപ വിലമതിക്കുന്ന 120 കിലോ ഹെറോയിനാണ് മോർബി ജില്ലയിലെ സിൻസുദ ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ സേന (എ ടി എസ്) നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്താർ ഹുസൈൻ, ഷംസുദ്ദീൻ ഹുസൈൻ സയ്യിദ്, ഗുലാം ഹുസൈൻ ഉമർ ഭാഗദ് എന്നിവരാണ് പിടിയിലായത്. പാകിസ്ഥാൻ ബോട്ടിലാണ് മുക്താർ ഹുസൈനും ഗുലാം ഭാഗദും ചേർന്ന് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പാകിസ്ഥാൻ സ്വദേശി സാഹിദ് ബഷീർ ബലോച്ചാണ് മയക്കുമരുന്ന് അയച്ചതെന്നും വ്യക്തമായിട്ടുണ്ട്. ആഫ്രിക്കയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 1,320 കോടി രൂപയുടെ മയക്കുമരുന്നാണ് ഗുജറാത്ത് എ ടി എസ് പിടികൂടിയയത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കൂടുതലായും എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |