കൊച്ചി: ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള വെഞ്ച്വർ കാപ്പിറ്റൽ (വി.സി) നിക്ഷേപത്തിൽ റെക്കാഡ് വർദ്ധന. 1,120 കോടി ഡോളർ (83,334 കോടി രൂപ) നിക്ഷേപമാണ് ഇക്കുറി ജൂലായ്-സെപ്‌തംബർ പാദത്തിൽ ലഭിച്ചത്. കഴിഞ്ഞ 11 പാദങ്ങളിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. 2020ലെ സമാനകാലത്തെ 280 കോടി ഡോളറിനേക്കാൾ (20,836 കോടി രൂപ) 297 ശതമാനവും 2019ലെ സമാനകാലത്തെ 380 കോടി ഡോളറിനേക്കാൾ (28,278 കോടി രൂപ) 193 ശതമാനവും അധികമാണിത്.
സ്‌റ്റാർട്ടപ്പുകളിൽ ദീർഘകാലത്തേക്ക് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകൾ നടത്തുന്ന ഇക്വിറ്റി നിക്ഷേപമാണ് വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപം. നടപ്പുവർഷം ജനുവരി-മാർച്ചിൽ 560 കോടി ഡോളറും ഏപ്രിൽ-ജൂണിൽ 780 കോടി ഡോളറും നിക്ഷേപമാണ് ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ നേടിയത്. 2021 ജനുവരി-ഒക്‌ടോബറിലെ ആകെ നിക്ഷേപം 1,130 കോടി ഡോളറിൽ നിന്നുയർന്ന് 2,850 കോടി ഡോളറിലുമെത്തി.
745
ഒക്‌ടോബർ വരെയുള്ള കണക്കുപ്രകാരം 745 സ്‌റ്റാർട്ടപ്പുകളാണ് ഈവർഷം വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപം നേടിയത്. 2020ലെ സമാനകാലത്ത് 698 സ്‌റ്റാർട്ടപ്പുകളിലേക്കാണ് നിക്ഷേപമൊഴുകിയത്. ഇറഡിറ്റസ്, മീഷോ, ഫാംഈസി, പൈൻ ലാബ്‌സ്, ഒല കാബ്സ് എന്നിവയാണ് നിക്ഷേപം നേടിയ പ്രമുഖ കമ്പനികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |