തിരുവനന്തപുരം: എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സി.പി.എമ്മും പൊലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താലേഖകരോട് പ്രതികരിച്ചു.
പാലക്കാട് മലമ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകം ഇതാണ് തെളിയിക്കുന്നത്. കേരളത്തിൽ I0 ദിവസത്തിനുള്ളിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെയാണ് എസ്.ഡി.പി.ഐക്കാർ കൊല ചെയ്തത്. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. എസ്.ഡി.പി.ഐക്കാരെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുക തന്നെ ചെയ്യും. എസ്.ഡി.പി.ഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബി.ജെ.പി അണിനിരത്തും. കൊലപാതകങ്ങളിൽ എസ്.ഡി.പി.ഐയുടെ പേര് പറയാൻ പോലും പൊലീസ് മടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സി.പി.എമ്മും എസ്.ഡി.പി.ഐയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |