പത്തനംതിട്ട : വെള്ളത്തിൽ പൂർണമായും മുങ്ങിയ ജില്ലാ സ്റ്റേഡിയം ട്രോളുകളുടെ പെരുമഴയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. കളിക്കാൻ മാത്രമല്ല മഴപെയ്താൽ ഡാമായും ഉപയോഗിക്കാം എന്ന രീതിയിലുള്ള പോസ്റ്റുകളാണ് നിറയെ. ഇവിടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.
പ്രളയത്തിലും കഴിഞ്ഞമാസം വെള്ളം പൊങ്ങിയപ്പോഴും ഇന്നലെയും സ്റ്റേഡിയം മുങ്ങി.സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിലും വെള്ളംകയറി . ഇവിടെ സൂക്ഷിച്ചിരുന്ന റെക്കാർഡുകൾ വെളളം കയറി നശിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ വെള്ളം കയറിയപ്പോൾ റെക്കാർഡുകളും കമ്പ്യൂട്ടറും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇത്തവണ സാധനങ്ങൾ മാറ്റാനായില്ല. ഓഫീസിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ വിവരങ്ങളടങ്ങിയ രേഖകൾ, സർക്കാർ ഫയലുകൾ, സിവിൽ സർവീസ് കായികമേളയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ എന്നിവ നശിച്ചു. സ്റ്രേഡിയത്തിലെ ഡ്രൈനേജ് സംവിധാനമടക്കം നശിച്ച് കിടക്കുകയാണ്. സമീപത്തുള്ള തോടും കവിഞ്ഞൊഴുകുന്നത് സ്റ്രേഡിയത്തിലേക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |