പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം പ്രതിഷേധാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയതയുടെ പേരിലുള്ള കൊലപാതകം വച്ച് പൊറുപ്പിക്കാനാകില്ലെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ പ്രവർത്തകരാണ് പ്രതികൾ എന്നറിഞ്ഞിട്ടും പൊലീസിന് ഇതുവരെയായും അവരെ പിടകൂടാൻ സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു.
എസ് ഡി പി ഐയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്ന സി പി എമ്മെന്നും പുന്ന നൗഷാദിന്റെയും അഭിമന്യുവിന്റെയും കൊലപാതകികൾക്കെതിരെയും കാര്യമായ അന്വേഷണം ഒന്നും ഉണ്ടായില്ലെന്നും സതീശൻ ആരോപിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്ന് ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരക്കൊഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷം ഭാര്യയുടെ മുന്നിൽ വച്ചാണ് സഞ്ജിത്തിനെ അക്രമികൾ വെട്ടികൊലപ്പെടുത്തിയത്. 27 വയസായിരുന്നു.
തലയിലേറ്റ വെട്ടാണ് മരണക്കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനത്തിൽ പറയുന്നുണ്ട്. ശരീരത്തിലാകെ 30 വെട്ടുകളുണ്ടെന്നും അതിൽ തന്നെ ആറെണ്ണം തലയിലാണെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |