കോട്ടയം: തോരാമഴ കാർഷികമേഖലയ്ക്ക് തിരിച്ചടിയായി. പല ഉദ്പന്നങ്ങളുടെയും വിളവെടുപ്പ് കാലത്ത് തന്നെ മഴ ശക്തമായതോടെ വിളവെടുക്കാൻ സാധിക്കാതെയും വിളവെടുത്തവ സംസ്‌ക്കരിക്കാൻ സാധിക്കാതെയും കർഷകർ ബുദ്ധിമുട്ടിൽ. പ്രധാനമായും കാപ്പിക്കുരുവിന്റെയും കുരുമുളകിന്റെയും വിളവെടുപ്പുകാലമാണിത്. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴയിൽ കാപ്പി, കുരുമുളക് കർഷകർ പ്രതിസന്ധി നേരിടുകയാണ് .
ജില്ലയുടെ മലയോര മേഖലയിലെ പ്രധാന കാർഷിക വിളകളാണ് കുരുമുളക്, കാപ്പി എന്നിവ. ഇടവിളയായും പ്രധാനവിളയായുമാണ് ഇവ കൃഷി ചെയ്തുവരുന്നത്. എന്നാൽ കാലംതെറ്റി പെയ്ത മഴ വിളവെടുപ്പിനെ ബാധിച്ചു. ശക്തമായ മഴമൂലം ഉദ്പാദനത്തിലും കുറവുണ്ടായി. അതിനാൽ കുരുമുളക് വില ഉയർന്നു നിൽക്കുകയാണ്. അടുത്ത ആഴ്ചയോടെ കുരുമുളക് വില വീണ്ടും വർദ്ധിക്കാനാണ് സാദ്ധ്യത. മഴകാരണം വിളവെടുക്കാൻ സാധിക്കാതെ വന്നതും പാകമായ മുളക് പഴുത്ത് വീണു പോയതും കർഷകന് തിരിച്ചടിയായി.
മഴയുടെ ദുരിതം:
. ഒൻപതു മാസമായി റബർ ടാപ്പിംഗ് നടക്കുന്നില്ല
. ജാതി പൂ മഴ മൂലം വൻതോതിൽ കൊഴിയുന്നു
. ഇഞ്ചി, മഞ്ഞൾ വിളവെടുപ്പും നടക്കുന്നില്ല
വില കിലാേയ്ക്ക്:
.കുരുമുളക് 490,
.കാപ്പിക്കുരു 35
വിളവെടുത്ത കുരുമുളകും കാപ്പിക്കുരുവും ഉണക്കി സൂക്ഷിക്കാൻ മഴകാരണം സാധിക്കാതെ വന്നു. ഇവ ഉണങ്ങുന്ന സംവിധാനം ഇല്ലാത്ത കർഷകരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്.
നാരായണൻ , കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |