ന്യൂഡൽഹി : ത്രിപുരയിൽ ഇടത് പാർട്ടി പ്രവർത്തകർ നേരിടുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്, ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ സെട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് ഡൽഹിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അക്രമങ്ങളിൽ ഇരയായ ത്രിപുരയിലെ ജനങ്ങൾക്കും, പാർട്ടി പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചടങ്ങ് ഡി വൈ എഫ് ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീം ഉദ്ഘാടനം ചെയ്തു. ത്രിപുരയിൽ അക്രമങ്ങൾ അവസാനിപ്പിക്കാനും, ജനാധിപത്യം പുനസ്ഥാപിക്കാനും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
ത്രിപുരയിൽ 2018ൽ ബി ജെ പി അധികാരത്തിൽ എത്തിയ ശേഷം നിരവധി സി പി എം നേതാക്കളാണ് അക്രമിക്കപ്പെട്ടത്. അടുത്തിടെ നടക്കാനിരിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരില്ലാതെ ബി ജെ പി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി ജെ പിയുമായി ബന്ധമുള്ള ഗുണ്ടകളുടെ ആക്രമണം ഭയന്നാണ് തങ്ങളുടെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചിരുന്നു. തങ്ങളുടെ നിരവധി നേതാക്കൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |