തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മന്ത്രി ആർ. ബിന്ദു. വധുവിന്റെ അമ്മ പ്രതിയാണെന്ന് കരുതി വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാൻ ആവില്ല. ദീർഘകാല സുഹൃത്തായ ലതാ ചന്ദ്രന്റെ മകന്റെ വിവാഹത്തിലാണ് പങ്കെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
വിഷയത്തിൽ മാദ്ധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ മന്ത്രി ആർ. ബിന്ദു പങ്കെടുത്തതിനെച്ചൊല്ലിയായിരുന്നു വിമർശനം ഉയർന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു അമ്പിളി മഹേഷ്. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളെയാണ് ഇനി പിടികൂടാനുള്ളത്. ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും മുഖ്യപ്രതി കിരണും നേരത്തെ അറസ്റ്റിലായിരുന്നു.അമ്പിളി മഹേഷ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിവിലായിരുന്നു. ഇവരെ പോലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയിൽ വിപുലമായ രീതിയിൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |