പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് വിളിച്ചു ചേർത്ത എംപി മാരുടെ യോഗത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന എയിംസ് കാസർകോട് ജില്ലയ്ക്ക് അനുവദിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി എം പി രാജ്‌മോഹൻ ഉണ്ണിത്താൻ. എന്നാൽ ഒരു കാരണവശാലും കാസർകോട് ജില്ലക്ക് എയിംസ് അനുവദിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായമാണോ ജില്ലയിലെ ഇടത് എംഎൽഎമാരുടേതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിളിച്ചുചേർത്ത എംപി മാരുടെ യോഗത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർഗോഡ് ജില്ലയ്ക്ക് നൽകാനാവശ്യമായ പ്രൊപ്പോസൽ നൽകണമെന്ന് കാസറഗോഡ് എംപി എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു കാരണവശാലും കാസർകോട് ജില്ലക്ക് എയിംസ് അനുവദിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇത് ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴിവെക്കുകയുണ്ടായി . പ്രസ്തുത വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ആണോ കാസർകോട് ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടത് എംഎൽഎമാരുടെയും എന്ന് അറിയാൻ താല്പര്യമുണ്ട്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുൻ എം പി യും, ജില്ലയിലെ അഞ്ച് എംഎൽഎമാരും കാസർഗോഡ് എയിംസ് കൊണ്ടുവരണമെന്ന് നിലപാട് ഉള്ളവരായിരുന്നു, അതിൽനിന്ന് ഭരണപക്ഷ എംഎൽഎമാർ പിന്നോട്ടു പോയിട്ടുണ്ടോ എന്ന് കാസർകോട്ട്കാർ സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കാൻ ആവശ്യമായ ശക്തമായ ഇടപെടൽ തുടരുക തന്നെ ചെയ്യും . ആരോഗ്യരംഗത്ത്
മുഖ്യമന്ത്രിയുടെ കാസർഗോഡ് ജില്ല യോടുള്ള സമീപനം നിരാശാജനകം ആണ്, പ്രതിഷേധാർഹമാണ് .
കുമ്പള റെയിൽവെ സ്റ്റേഷൻ വികസിപ്പിച്ച് ടെർമിനൽ സ്റ്റേഷൻ ആക്കാനുള്ള പ്രൊപ്പോസൽ പരിഗണിക്കാമെന്ന് മുഖ്യ മന്ത്രി യോഗത്തിൽ ഉറപ്പു നൽകി നിലവിൽ കുമ്പള റെയിൽവെസ്റ്റേഷനിൽ 30 ഏക്കറിൽ കൂടുതൽ സ്ഥലം റെയിൽവെയുടെ കയ്യിൽ ഉണ്ട്. അതുപോലെ ദേശീയപാതയുടെ തൊട്ടടുത്ത സ്ഥലവും പരിഗണിച്ചാൽ എന്ത് കൊണ്ടും സാറ്റലൈറ്റ് ഹബ്ബാക്കാൻ അനുയോജ്യമാണ്
കുമ്പള റെയിൽവെ സ്റ്റേഷൻ എന്ന് യോഗത്തിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
പ്രാഥമിക സർവ്വേയ്ക്ക് ശേഷം മുന്നോട്ടു പോകാത്ത കാഞ്ഞങ്ങാട് -കാണിയൂർ പാത കെ.ആർ.ഡി.സി.എല്ലും (കേരളം റെയിൽ ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ), കേരള സർക്കാർ, ദക്ഷിണ റയിൽവെ , കേന്ദ്ര റെയിൽവേ വകുപ്പുമായി ബന്ധപെട്ടു തുടർനടപടികൾ സ്വീകരിക്കുന്ന മുറക്ക് കേരളവും കർണാടകവും യോജിച്ചു പദ്ധതി നടപ്പിലാക്കുമ്പോൾ കേരളത്തിന്റെ വിഹിതം സംസ്ഥാന സർക്കാർ വഹിക്കുമെന്നും ആയതിനാൽ പദ്ധതിയുമായി ധൈര്യമായി മുന്നോട്ടു പോകാമെന്നും മുഖ്യ മന്ത്രി എനിക്ക് യോഗത്തിൽ വെച്ച് ഉറപ്പു നൽകി.
കാഞ്ഞങ്ങാട് -കാണിയൂർ റെയിൽ പാത പദ്ധതിയുടെ മുന്നോട്ട് പോക്കിന് മുഖ്യമന്ത്രിയുടെ പ്രസ്തുത വിഷയത്തിലെ നിലപാട് ഗുണകരമാണ് .
.എൻഡോസാൾഫാൻ ദുരിത ബാധിതരുടെ കാര്യം പെൻഷൻ പോലും മുടക്കി സർക്കാരുകൾ അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്..ആയതിനാൽ അടിയന്തിരമായി ഒരു സെല്ല് ചെയർമാനെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മുഖ്യ മന്ത്രി ഉടനടി ചെയ്യാം എന്ന് ഉറപ്പു നൽകി.
പ്രവാസികളെ കേരളത്തിലെ എയർ പോർട്ട്‌കളിൽ RTPCR ടെസ്റ്റ് ന്റെ പേരിൽ പാവങ്ങളായ പ്രവാസികളെ കൊള്ളയടിക്കുകയാണ്, ലോക്കൽ rtpcr ടെസ്റ്റ് ചെയ്ത് പോയാലും വീണ്ടും പുറത്ത് 500 രൂപ ചിലവിൽ ചെയ്യുന്ന rtpcr ന് 2500 രൂപ വാങ്ങിക്കൊണ്ട് rtpcr ടെസ്റ്റ് ചെയ്യപ്പെടുന്നു. ഇത് മൂലം കേന്ദ്ര സർക്കാർ പ്രവാസികളെ ബുദ്ദിമുട്ടിക്കുകയാണ്,കൊള്ളയടിക്കുകയാണ് അതിനു അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു .സംസ്ഥാന സർക്കാർ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരും അതെ സമയം ഈ നില തുടരുകയാണെങ്കിൽ എംപി എന്ന നിലക്ക് വിഷയം പാലമെന്റിൽ അടക്കം അവതരിപ്പിക്കും.
ആയുഷ്- കരിന്തളത്ത് യോഗ ആൻഡ് നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന് 2018-ൽ പാട്ടത്തിന് നൽകിയ ഭൂമിയിൽ ഇതുവരെയായി കൂടുതൽ നടപടിയില്ല.
പ്രസ്തുത വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പാർലമെന്റിൽ തന്റെ ശ്രമം തുടരുമെന്നും, മുഖ്യമന്ത്രിയും ഇടപെടൽ നടത്തണം എന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |