തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം ഉന്നത നേതാക്കളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അതിന്റെ തെളിവാണ് ഒളിവിൽ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രി ഡോ. ആർ. ബിന്ദു എത്തിയതെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. കേസിൽ ഇനി പിടികൂടാനുള്ള പ്രതികളിൽ ഒരാളാണ് അമ്പിളി മഹേഷ്. കരുവന്നൂർ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു ഇവർ. പ്രതികളെ സംരക്ഷിക്കുന്ന മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. പ്രതികളെ പിടികൂടാൻ മന്ത്രി ബിന്ദുവിനെ ചോദ്യം ചെയ്യണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |