തൃശൂർ: കാർഷിക കലണ്ടറിന്റെ താളം തെറ്റിച്ച് പെയ്യുന്ന മഴ കർഷകരുടെ മോഹങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു. ജൂൺ ഒന്നിന് ആരംഭിച്ച കാലവർഷം മുതൽ തുലാവർഷം തുടങ്ങി ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ 180 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായി. 3,33,338 കർഷകർക്കാണ് കൃഷിനാശം സംഭവിച്ചത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം അഞ്ച് കോടിയിലേറെ രുപയുടെ നഷ്ടം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. നെല്ല്, വാഴ, ജാതി, തെങ്ങ്, കവുങ്ങ്, പച്ചക്കറി എന്നിവയാണ് വ്യാപകമായി നശിച്ചത്. അഞ്ച് മാസക്കാലയളവിൽ മൂന്നു തവണയാണ് ശക്തമായ മഴയിൽ കൃഷിനാശം സംഭവിച്ചത്. കഴിഞ്ഞ കുറെ കാലങ്ങളായി മൺസൂണിൽ വേണ്ടത്ര മഴ ലഭിക്കാറില്ലായിരുന്നു.
എന്നാൽ 2018ൽ ഉണ്ടായ പ്രളയശേഷം ഇപ്പോഴത്തെ ന്യൂനമർദ്ദത്തെ തുടർന്ന് അനുഭവപ്പെട്ട കനത്ത മഴയാണ് കർഷകരുടെ നടുവൊടിച്ചത്. ഇടയ്ക്കിടെ ഡാമുകൾ തുറക്കുന്നതും കൃഷിനാശത്തിനിടയാക്കി. വീണ്ടും കൃഷിയിറക്കിയാലും വിചാരിച്ച വിളവ് ലഭിക്കില്ലെന്നും കർഷകർ ആശങ്കപ്പെടുന്നു.
ന്യുനമർദ്ദത്തെ തുടർന്ന് ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനകം നശിച്ചത് 293 ഏക്കർ നെൽക്കൃഷിയാണ്. പലയിടത്തും രണ്ടും മൂന്നും തവണയാണ് കൃഷി നശിച്ചതിനെ തുടർന്ന് വീണ്ടും വിത്തിറക്കേണ്ടി വന്നത്. മനക്കൊടി കൃഷ്ണൻകോട്ട, വെളുത്തൂർ ഉൾപ്പാടം, കൈപ്പിള്ളി പടവ്, എറവ്- കൈപ്പിള്ളി അകംമ്പാടം, രജമുട്ട്, അടാട്ട് പഞ്ചായത്തിലെ കുരുടൻ അക്കാടൻ പുത്തൻ കോൾപ്പടവ്, അടാട്ട് ഫാർമേഴ്‌സ് സഹകരണ ബാങ്കിന് കീഴിലുള്ള ഒമ്പത് പാടശേഖരങ്ങളിലും, കൊരട്ടി ചാത്തൻ ചാൽ, കോടലി പാടം, കടവല്ലൂർ പാടശേഖരം എന്നിവിടങ്ങളിലും വ്യാപകമായ കൃഷി നാശമുണ്ട്. ഇന്നലെ മഴ കുറഞ്ഞെങ്കിലും പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവായിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസത്തെ നാശനഷ്ടം ഇങ്ങനെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |