കട്ടപ്പന : പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം തടവും 50000 രൂപ പിഴയും വിധിച്ച് കട്ടപ്പന ഫാസ്റ്റ്ട്രാക്ക് കോടതി. 2017 ൽ
കമ്പംമെട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കരുണാപുരം തുണ്ടൻ പുരയിടത്തിൽ ഫിലിപ്പോസിനെയാണ് (55) കോടതി ശിക്ഷിച്ചത്. പ്രതി പിഴ തുക
അടച്ചില്ലെങ്കിൽ ഒരു വർഷം കുടി തടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന പണം പെൺകുട്ടിക്ക് നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന ലൈസമ്മയെ കോടതി വെറുതെ വിട്ടു.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുസ്മിത ജോണാണ് പെൺകുട്ടിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |