കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ നിലവിലുള്ള സൗകര്യം ഉപയോഗിച്ച് താത്ക്കാലിക ഒപി തുടങ്ങുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഇന്നെത്തും. രാവിലെ ഒമ്പത് മണിക്ക് ബദിയടുക്ക ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തിനങ്ങൾ നേരിൽ കണ്ടു വിലയിരുത്താൻ എത്തുന്ന ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ കോളേജിലെ മെഡിക്കൽ ഓഫീസർ ഡോ. ആദർശ്, മറ്റു ഡോക്ടർമാർ, ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തും.
ഒ.പി തുടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങളും ആരോഗ്യമന്ത്രി പരിശോധിക്കും. തുടർന്ന് കാഞ്ഞങ്ങാട് എൻ.എച്ച് .എം ഹാളിൽ ചേരുന്ന യോഗത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സ തുടങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. അക്കാഡമിക് ബ്ലോക്കിൽ സിവിൽ, ഇലക്ട്രിക്ക് വർക്കുകൾ പൂർണ്ണമായും തീർന്നു. ലിഫ്റ്റ് സ്ഥാപിക്കുന്ന ജോലി മാത്രമാണ് അവശേഷിക്കുന്നത്. അതിനായി ഒമേഗ കമ്പനിക്ക് വർക്ക് ഓർഡർ കൊടുത്തുകഴിഞ്ഞു. ഡിസംബറിൽ അവരെത്തി ലിഫ്റ്റ് നിർമ്മാണവും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി എത്തുന്ന വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രി പറയുകയാണെങ്കിൽ ഇന്ന് തന്നെ താക്കോൽ കൈമാറുന്നതിനും തയ്യാറാണെന്ന് നിർമ്മാണചുമതല ഏറ്റെടുത്ത കിറ്റ്‌കോ കൺസൽട്ടന്റ് ടോം ജോസ് ടോം ജോസ് പ്രതികരിച്ചു.
ലിഫ്റ്റിന്റെ പണി പൂർത്തിയായാൽ ഈ ബ്ലോക്കിൽ തന്നെ കിടത്തി ചികിത്സയടക്കം തുടങ്ങുന്നതിന് പ്രയാസമുണ്ടാകില്ല. കൊവിഡ് ആശുപതിക്കായി ഉപയോഗിച്ചിരുന്ന കിടക്കകളും ലാബ് സൗകര്യവും ചികിത്സ മുറികളും അക്കാഡമിക് ബ്ലോക്കിൽ നിലവിലുണ്ട്. ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ഒപി അക്കാഡമിക്ക് ബ്ലോക്കിൽ തന്നെ തുടരുന്നതിന് തടസമുണ്ടാകില്ല. ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ് ആശുപത്രിയും മന്ത്രി ഇന്ന് രാവിലെ സന്ദർശിക്കും
ജനറൽ ഒ.പി തുടങ്ങുന്നതിന് ഉദ്ദേശിക്കുന്ന അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണ ജോലികൾ പൂർത്തിയായിട്ടുണ്ട്. സർക്കാർ പറഞ്ഞാൽ ഏത് നിമിഷവും താക്കോൽ കൈമാറാൻ സന്നദ്ധമാണ്- കിറ്റ്‌കോ കൺസൽട്ടന്റ് ടോം ജോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |