SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.59 AM IST

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമയുടെ അറസ്റ്റിലേക്ക് നയിച്ചത് ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തൽ

miss-kerala-

കൊച്ചി ∙ വാഹനാപകടത്തിൽ മുൻ മിസ് കേരളയും സുഹൃത്തുക്കളും മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയയും അഞ്ച് ജീവനക്കാരെയും ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഡലുകൾ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാട്ടിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തലാണ് റോയി ജോസഫിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

മോഡ‍ലുകൾ ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്ന് ജീവനക്കാർപൊലീസിന് മൊഴി നൽകി. ഹോട്ടൽ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിർദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാർ വെളിപ്പെടുത്തി.

സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡിവിആർ) നശിപ്പിച്ചതിനാണ് റോയി ജോസഫിനെയും അഞ്ച് ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. രണ്ടു ജീവനക്കാരെ ‍ഡിവിആർ ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തിരുന്നു.ബുധനാഴ്ച രാത്രിയാണ് ആറു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. റോയിയെ ചൊവ്വാഴ്ച 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ റോയ് ജെ. വയലാട്ടുമായി നമ്പർ 18 ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.റോയി പൊലീസിന് കൈമാറിയ ‍ഡിവിആറിൽ ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഹോട്ടലിൽ വീണ്ടും പരിശോധന നടത്തിയത്. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്,​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KOCHI ACCIDENT DEATH, MODELS, ANSI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.