വിഴിഞ്ഞം: ലോകത്തിലെ എറ്റവും വലിയ കപ്പൽ അടുത്ത മേയിൽ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ വിഴിഞ്ഞത്തെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ സംവിധാനങ്ങളായിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ പ്രവർത്തനപുരോഗതി കൃത്യമായി അറിയിക്കാൻ അദാനി പോർട്സ് കമ്പനിയോടും വിസിലിനോടും ആവശ്യപ്പെട്ടു. അടുത്ത മാസം 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനവും 2022 മാർച്ചിൽ ഗേറ്റ് കോംപ്ലസിന്റെ ഉദ്ഘാടനവും സെപ്തംബറിൽ തുറമുഖത്തെ വർക്ക്ഷോപ്പിന്റെ എല്ലാ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
2023 ഒക്ടോബറിൽ 400 മീറ്റർ ബർത്ത് പൂർണമായി നിർമ്മിക്കും. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ശംഖുംമുഖത്തും മറ്റ് കടൽത്തീരത്തും പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ഏജൻസികളെ ചുമതലപ്പെടുത്തിയെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |