തിരുവനന്തപുരം: വിഴിഞ്ഞത്ത് അപകടത്തിൽപെട്ട് മത്സ്യബന്ധന ഉപാധികൾ നഷ്ടപ്പെട്ട റോബിൻ, ജൈലോപ്പസ് എന്നിവർക്ക് 3.75ലക്ഷം രൂപയുടേയും, 1.9ലക്ഷം രൂപയുടേയും ഇൻഷ്വറൻസ് തുക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കൈമാറി. ഫിഷറീസ് വകുപ്പിന്റെ ഇൻഷ്വറൻസ് പദ്ധതിയിൽ ഇവർ അംഗങ്ങളായിരുന്നു.
പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്കായുള്ള ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ വിഹിതമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയിലുൾപ്പെടാത്ത പരമ്പരാഗത യാനങ്ങൾ ഇൻഷ്വർ ചെയ്യുവാൻ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |