കൊച്ചി: കൊവിഡ് ഇടവേളയ്ക്ക് ശേഷം നാവികസേനാദിന പരിപാടികളുമായി ഇന്ത്യൻ നാവികസേന വീണ്ടും പൊതുപരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഡിസംബർ 4 ന് നാവിക സേനാ ദിനചരണം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കമാൻഡിംഗ് ഓഫീസർ ദീപക് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദക്ഷിണ നാവിക സേന മേധാവിയും മറ്റു ഫ്ളാഗ് ഓഫീസർമാരും യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് എറണാകുളം രാജേന്ദ്ര മൈതാനത്തിന് പടിഞ്ഞാറ് നേവിയുടെ വ്യോമ്യാഭ്യാസ പ്രകടനം.
നാവികസേനയുടെ കപ്പലുകൾ, എയർ ക്രാഫ്റ്റ് ഓപ്പറേഷൻ, കമാൻഡോ ആക്ഷൻ എന്നിവയും നേവൽ ബാൻഡിന്റെ ബീറ്റിംഗ് റിട്രീറ്റ് സെറിമണിയും അരങ്ങേറും. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. 27,28 തീയതികളിൽ ഇടപ്പള്ളി ലുലു മാളിൽ ഐ.എൻ. എസ് ഗരുഡ സൈനിക ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും. വിവിധ ദിവസങ്ങളിൽ മറ്റു പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
4ന് വൈകിട്ട് നേവി ഹൗസിൽ ദക്ഷിണ നാവിക സേന മേധാവി ആതിഥേയത്വം വഹിക്കുന്ന "അറ്റ് ഹോം റിസപ്‌ഷനിൽ" ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിരമിച്ച നാവികസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ആഘോഷങ്ങളുടെ തുടർച്ചയായി ഐ.എൻ.എസ് വെണ്ടുരുത്തിയും ജനപ്രതിനിധികളും ചേർന്ന് ഡിസംബർ 7ന് വാത്തുരുത്തിയിൽ പരിസ്ഥിതി ബോധവത്കരണ ക്യാമ്പ് നടത്തും
ജനുവരി 29ന് ഇന്റർസ്കൂൾ ക്വിസ് മത്സരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |