പാലക്കാട്: സഞ്ജിത്ത് വധക്കേസിലെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളിൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദങ്ങൾ ഉയരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്നാണ് പൊലീസിന്റെ തീരുമാനം. അക്രമികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ രാത്രി പുറത്തുവിട്ടിരുന്നു.
സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ദേശീയപാതയുടെ ഇരു ദിശകളിലൂടെ രണ്ട് കാറുകൾ പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിൽ ഒരു കാറിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. അൻപതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കൊലപാതകം നടന്ന സമയവും യാത്രാദൂരവും കണക്കിലെടുത്താണ് നിഗമനത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |