കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിധിയുടെ റിലീസ് വൈകും. നിയമ നടപടികൾ നീളുന്നതിനാൽ നവംബർ 25ന്നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മരട് 357 എന്ന പേരിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്റെ പേര് വിധി ദ വെർഡിക്ട് എന്ന് മാറ്റിയത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്.ഫെബ്രുവരി 19ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ കോടതി തടഞ്ഞിരുന്നു. തുടർന്ന് കേസ് ഹൈക്കോടതിയിലെത്തുകയും വിചാരണയ്ക്ക് ശേഷം തീരുമാനമെടുക്കാൻ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നു.കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചിത്രത്തിന്റെ പേര്മാറ്റുകയും ചെയ്തു.
അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണലയ ഫിലിംസിന്റെ ബാനറിൽസുദർശൻ കാഞ്ഞിരംകുളവും ചേർന്ന് നിർമ്മിക്കുന്ന വിധിയുടെ രചന നിർവഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്. ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ളാറ്റ് പൊളിക്കൽ സംഭവമാണ് ചിത്രത്തിനാധാരം.അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ്, മനോജ്. കെ. ജയൻ, ബൈജു സന്തോഷ്, സാജിൽ സുദർശൻ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സരയു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |