കൊച്ചി: മുൻ .ഡി.ജി.പി.യും എ.ഡി.ജി.പിയും ഐ.ജിയും ഉൾപ്പെട്ട മോന്‍സണ്‍ മാവുങ്കല്‍ കേസ് സി.ബി.ഐ. അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതിയുടെ നീരീക്ഷണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിന്റെ ഔചിത്യത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. മോന്‍സണ്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അയാള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ഇടപാടുകള്‍ നടന്നിട്ടുണ്ട്. അതിനാല്‍ കേസ് സി.ബി.ഐ.അന്വേഷിക്കുന്നതാകും ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ ഒന്നിന് മുമ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂയെന്നും മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും ഇ.ഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും ഇഡി വ്യക്തമാക്കി
അതിനിടെ സി.ബി.ഐ. അന്വേഷണം വേണോയെന്ന ചോദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ പൊലീസിന് അന്വേഷണം നടത്താന്‍ കഴിയുമെന്നും വിദേശ ബന്ധങ്ങളടക്കം അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേസ് ഇനി ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |