ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂചലനം മൂലം വിള്ളൽ ഉണ്ടായിട്ടില്ലെന്ന് സുപ്രീം കോടതിയിൽ തമിഴ്‌നാട് സത്യവാങ്‌മൂലം നൽകി. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ അന്തിമ റൂൾ കർവ് തയാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും കോടതിയിൽ തമിഴ്‌നാട് ബോധിപ്പിച്ചു.
കേരളം ഉയർത്തുന്നത് അനാവശ്യ ആശങ്കയാണെന്നു നേരത്തേ തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു നൽകി കേരളത്തിന് തമിഴ്നാട് കത്തയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |