ലാഹോർ: പാക് വനിതാ എം.എൽ.എയും പി.എം.എൽ.എൻ നേതാവുമായ സാനിയ ആഷിഖിന്റേതെന്ന വ്യാജേന അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഒക്ടോബർ 26നാണ് സാനിയ പരാതി നൽകിയത്. അശ്ലീല വീഡിയോയിലുള്ളത് താനല്ലെന്നും ദിവസങ്ങളായി ഈ വ്യാജവീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും കർശന നടപടി വേണമെന്നും സാനിയ പരാതിയിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനും അവർ പരാതി നൽകി.
അതേസമയം, വീഡിയോ വ്യാജമാണോ അല്ലയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. സാനിയയ്ക്ക് ഭീഷണിപ്പെടുത്തുന്ന ഫോൺ കോളുകൾ വരുന്നതായും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |