തൃപ്പൂണിത്തുറ: കരാട്ടെയിൽ 26 മണിക്കൂറിലധികം മാരത്തൺ പ്രകടനം കാഴ്ച വച്ച് ബാബു ഗിന്നസ് റെക്കാഡ് നേടി. ജനുവരിയിൽ 24 ലോക റെക്കാഡുകൾ തകർക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. മൂത്ത മകൻ റെൻഷി ശരത് ബാബു, ശരത്തിന്റെ ഭാര്യ അനുമോൾ, ഇളയ മകൻ ശരൺ ബാബു, ബാബു മാസ്റ്ററുടെ 80 വയസുള്ള ഇളയച്ഛൻ ഒ.കെ.ശ്രീധരൻ എന്നിവരും ഈ പ്രകടനത്തിൽ ബാബുവിനൊപ്പം വേദിയിലുണ്ടാകും.
55 വർഷമായി കരാട്ടെയിലും മറ്റു ആയോധന കലകളിലും ആചാര്യ തുല്യമായ പദവിയുള്ള ബാബു കരാട്ടെയിലെ ഏറ്റവും കഠിനമായ "കത്ത" യിലാണ് 26 മണിക്കൂർ 8 മിനിറ്റ് തുടർച്ചയായി ചെയ്തു ഗിന്നസ് റെക്കാഡ് നേടിയത്. മൂന്നു വർഷങ്ങൾക്ക് മുൻപ് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ നടത്തിയ ആ പ്രകടനത്തിന് ഗിന്നസ് അധികൃതർ സർട്ടിഫിക്കറ്റു നൽകിയിരുന്നു. കളരിയും കരാട്ടെയും ഗാട്ടാ ഗുസ്തിയും തുടങ്ങി ഒട്ടുമിക്ക ആയോധന കലകളിലും നിപുണനായ ബാബുവിന്റെ കുടുംബാംഗങ്ങളും ആയോധന കലകളിൽ വൈദഗ്‌ദ്ധ്യം ഉള്ളവരാണ്. ബാബു ഇത് വരെ 1500 ഓളം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഭവൻസ് ആദർശ് വിദ്യാലയ കാക്കനാട്, തൃപ്പൂണിത്തുറ ശ്രീ നാരായൺ വിദ്യാപീഠം എന്നീ സ്‌കൂളുകളിൽ കരാട്ടെ അദ്ധ്യാപകനായ ഇദ്ദേഹം സ്വന്തമായി കരാട്ടെ സ്‌കൂളും നടത്തുന്നുണ്ട്.
പുരസ്‌കാരങ്ങൾ
1981ൽ ഇന്റർനാഷണൽ ഷോഷിൻക്കാൻ കരാട്ടെയിൽ മികച്ച മാസ്റ്റർക്കുള്ള അവാർഡ്, 2012ൽ 36 മണിക്കൂറും 17 മിനുട്ടും തുടർച്ചയായി നഞ്ചക്ക് വീശി ലിംക ബുക്ക് റെക്കാഡ്, 2013ൽ ഏഷ്യൻ മാസ്റ്റേഴ്സ് കത്താ ചാമ്പ്യൻ, 2014 മുതൽ 2018 വരെ തുടർച്ചയായി ഓൾ ഇന്ത്യ കത്ത ചാമ്പ്യൻ, 2017 ൽ വേൾഡ് കരാട്ടെ ഫെഡറേഷനിൽ നിന്നും സെവൻത് ഡാൻ ബ്ളാക് ബെൽറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |