SignIn
Kerala Kaumudi Online
Friday, 19 April 2024 6.40 AM IST

കുൽഭൂഷൺ ജാദവ് കേസ്: പുതിയ പാക് നിയമത്തിനെതിരെ ഇന്ത്യ

kulbhooshan-jadav

ഇസ്ളാമാബാദ്: കുൽഭൂഷൺ ജാദവിന് നീതി ലഭിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്ന് ഇന്ത്യ. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവിന് അനുമതി നൽകാനുള്ള ബില്ലിലെ പോരായ്മകൾ പരിഹരിക്കാത്തതിൽ പാകിസ്ഥാനെ ഇന്ത്യ നിശിതമായി വിമർശിച്ചു.

പാക് സർക്കാർ ഇറക്കിയ മുൻ ഓഡിനൻസിന്റെ പോരായ്മകൾ ക്രോഡീകരിച്ചതാണ് പുതിയ ബിൽ എന്ന് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
പാക് പാർലമെന്റിന്റെ സഭകളായ സെനറ്റും ദേശീയ അസംബ്ലിയും സംയുക്തമായി സമ്മേളിച്ചാണ് നിയമം പാസാക്കിയത്. ഈ വർഷം ജൂണിൽ ദേശീയ അസംബ്ലി നിയമം പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റിൽ ഇത് പരാജയപ്പെട്ടിരുന്നു. തുടർന്നാണ് സംയുക്ത സമ്മേളനം വിളിച്ച് നിയമങ്ങൾ പാസാക്കിയത്.

ഭീകരവാദം, ചാരവൃത്തി എന്നിവ ചുമത്തി 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. തുടർന്ന് ജാദവിന് കോൺസുലാർ സേവനങ്ങളും വിധിക്കെതിരെ അപ്പീലിനുള്ള അനുമതിയും നിഷേധിക്കുന്നതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇവ രണ്ടും അനുവദിക്കണമെന്ന് 2019 ജൂലായിൽ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. പാക് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് വധശിക്ഷയ്ക്കെതിരെ പാകിസ്ഥാനിലെ മുനിസിപ്പൽ കോടതിയിൽ പുനഃപരിശോധന ഹർജി നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KULBHOOSHAN JADAV
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.