തിരുവനന്തപുരം: സിനിമാ തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളെ അനുവദിക്കണമെന്ന തീയേറ്റർ ഉടമകളുടെ ആവശ്യം തളളി ഇന്ന് ചേർന്ന പ്രത്യേക അവലോകന യോഗം. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയ യോഗം നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. സ്‌കൂളുകൾ തുറന്നശേഷമുളള സാഹചര്യം വിലയിരുത്തിയിട്ടാണ് എല്ലാ സീറ്റിലും പ്രേക്ഷകരെ അനുവദിക്കണമെന്ന ആവശ്യം തളളിയത്.
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ വേഗത്തിലാക്കാനും യോഗതീരുമാനമുണ്ടായി. കൊവിഡ് ധനസഹായം വേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. എ.സിയോടെ തീയേറ്ററുകൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയ സാഹചര്യത്തിലാണ് നിലവിലെ കൊവിഡ് സ്ഥിതികൂടി പരിഗണിച്ച് മുഴുവൻ സീറ്റിലും അനുമതി നിഷേധിച്ചത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്തെ തീയേറ്ററുകൾ ഒക്‌ടോബർ 25ന് തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |