ശാസ്താംകോട്ട: വ്യാജ ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കടപ്പ പള്ളിയുടെ കിഴക്കതിൽ ഉമറുൽ ഫാറൂഖാണ് (18) പിടിയിലായത്.
ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവരുടെ സഹായത്തോടെ ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ് സ്വന്തമാക്കാനായിരുന്നു ശ്രമം. സംശയം തോന്നിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വേണുകുമാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. സംഭവ സ്ഥലത്തുവച്ച് തന്നെ ഉമറുൽ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിംഗ് സ്കൂൾ ഉടമയായ രണ്ടാം പ്രതി ഷാജിയും ഡ്രൈവിംഗ് പഠിപ്പിക്കുന്ന മൂന്നാം പ്രതിയായ അഫ്സലും ഓടി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |