പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്.സി 4-2ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി പുതിയസീസൺ ഗംഭീര ജയത്തോടെ തുടങ്ങി. നല്ലമഴയത്ത് നടന്ന മത്സരത്തിൽ മൈതാനത്തും ഗോൾ മഴതന്നെ പെയ്തു.
ക്ലെയിട്ടൺ സിൽവ, ജയേഷ് റാണ,പ്രിൻസ് ഇബ്ര എന്നിവർ ബംഗളൂരുവിനായി ലക്ഷ്യം കണ്ടപ്പോൾ ബ്രൗണും മത്യസ് കൗറ്യൂറുമാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.
14-ാം മിനിട്ടിൽ തന്നെ ഉദ്ദാണ്ഡത സിംഗിന്റെ പാസിൽ നിന്ന് ക്ലെയ്ട്ടൺ മുൻ ചാമ്പ്യൻമാരായ ബംഗളൂരുവിനെ മുന്നിലെത്തിച്ചു.എന്നാൽ മൂന്ന് മിനിട്ടിനുള്ളിൽ മലയാളി താരം വി.പി സുഹൈറിന്റെ പാസിൽ നിന്ന് ബ്രൗൺ നോർത്ത് ഈസ്റ്റിനായി ഗോൾ മടക്കി. 22-ാം മിനിട്ടിൽ ബംഗളൂരു വീണ്ടും മുന്നിലെത്തി.ബംഗളൂരിന്റെ മലയാളിതാരം ആഷിഖ് കരുണിയന്റെ ഷോട്ട് ബാറിൽ തട്ടി നേരെ ചെന്നത് ബോക്സിനകത്തുണ്ടായിരുന്ന നോർത്ത് ഈസ്റ്റിന്റെ മലയാളി ഡിഫൻഡർ മഷൂർ ഷെരീഫിന്റെ കാലിലാണ്. പന്ത് പെട്ടെന്ന് അടിച്ചകറ്റാനുള്ള മഷൂറിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു. മൂന്ന് മിനിട്ടിനകം സുഹൈറിന്റെ ഇടപെടലിനെത്തുടർന്ന് കിട്ടിയ പന്ത് വലയിലാക്കി കൗറ്യൂർ നോർത്ത് ഈസ്റ്റിനെ വീണ്ടും ഒപ്പമെത്തിച്ചു. 25 മിനിട്ടിൽ കളിയിൽ പിറന്നത് നാല് ഗോളുകളാണ്. 42-ാം മിനിട്ടിൽ ജയേഷ് റാണ ബംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. 82-ാംമിനിട്ടിൽ പകരക്കാരനായെത്തിയ പ്രിൻസ് ഇബാറ സുന്ദരൻ ഗോളിലൂടെ ബംഗളൂരുവിന്റെ വിജയംഉറപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |