SignIn
Kerala Kaumudi Online
Thursday, 25 April 2024 6.06 AM IST

ദത്ത് വിവാദം; നടന്നത് കുട്ടിക്കടത്ത്, ഷിജുഖാനെതിരെ കേസെടുക്കണമെന്ന് അനുപമ, കുഞ്ഞിനെ ഇന്ന് നാട്ടിലെത്തിക്കും

anupama

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ അനുപമയുടെ കരുതുന്ന കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും.ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രിയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്.ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ അവിടത്തെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇന്ന് ജീവിതത്തിലെ ഒരുപാട് സന്തോഷമുള്ള ദിവസമാണെന്നായിരുന്നു അനുപമയുടെ പ്രതികരണം.

സംസ്ഥാനത്ത് എത്തിച്ചശേഷം അധികം വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്റെയും കു‍ഞ്ഞിന്റെയും ഡി എന്‍ എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രണ്ട് ദിവസത്തിനകം ഡിഎന്‍എ പരിശോധനയുടെ ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും എന്നാണ് അധികൃതർ നൽകുന്ന സൂചന.

അതിനിടെ, കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ രംഗത്തെത്തി. ലൈസൻസില്ലാത്ത ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ ദത്ത് നൽകിയെന്നാണ് അനുപമ ചോദിക്കുന്നത്. സംഭവത്തിൽ ഷിജുഖാനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അനുപമ ആവശ്യപ്പെട്ടു. നടന്നത് കുട്ടിക്കടത്താണെന്നും സർക്കാർ സംവിധാനം മറയാക്കി തന്റെ കുഞ്ഞിനെ കടത്തുകയായിരുന്നു എന്നും അനുപമ ആരോപിച്ചു.

ശിശുക്ഷേമ സമിതിയുടെ ദത്ത് നൽകാനുള്ള ലൈസൻസ് കാലാവധി 2016 ജൂലായ് ഒന്ന് മുതൽ 2021 ജൂൺ 30 വരെയായിരുന്നു. അതിനാൽ അതായത് അനുപമയുടേതെന്ന് ‌സംശയിക്കുന്ന കുട്ടിയെ ആന്ധ്രാ സ്വദേശികൾക്ക് കൈമാറുമ്പോൾ ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

കേസിൽ ശിശുക്ഷേമ സമിതിയെ ഇന്നലെ തിരുവനന്തപുരം കുടുംബ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOPTION CASE, ANUPAMA, KERALA, SHIJUKHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.