തിരുവനന്തപുരം: കോഴിക്കോട് പാരഗൺ ഹോട്ടലുമായി ബന്ധപ്പെട്ട ഹലാൽ വിവാദത്തിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പിൻവലിച്ചു. കോഴിക്കോട്ടെ പാരഗൺ ഹോട്ടലിന് എതിരെയുള്ള പ്രചാരണത്തിനെ എതിർത്തായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ അഭിപ്രായം പങ്കുവച്ചത്. ഇതിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തു വന്നതോട് പോസ്റ്റ് പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
പാരഗൺ ഹോട്ടലിനു മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാദ്ധ്യമ ആക്രമണത്തിനെതിരെ ആയിരുനു തന്റെ പോസ്റ്റെന്ന് സന്ദീപ് വാര്യർ പറയുന്നു, എന്നാൽ . പാർട്ടി നിലപാടിന് വിരുദ്ധമാണ് പോസ്റ്റ് എന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതോടെ അച്ചടക്കമുള്ള പ്രവർത്തകൻ എന്ന നിലയിൽ പോസ്റ്റ് പിൻവലിക്കുന്നുവെന്നും സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്ടെ പ്രമുഖ റസ്‌റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറുനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് .
എന്നാൽ എൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |