SignIn
Kerala Kaumudi Online
Saturday, 20 April 2024 1.06 AM IST

വിലക്കയറ്റം, ഹോട്ടൽ വ്യവസായം നഷ്ടത്തിലേക്ക്

resturant

 ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടലുടമകൾ

 വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒരുമാസത്തിനിടെ 266 രൂപ വർദ്ധിച്ചു

 ഈ വർഷം ഇതുവരെ വർദ്ധിപ്പിച്ചത് 675 രൂപയാണ്

പാലക്കാട്: അവശ്യസാധനങ്ങളുടെ വില വർദ്ധനവ് സംസ്ഥാനത്തെ ഹോട്ടൽ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധന വില കുത്തനെ കൂടിയതും ഉയർന്ന പ്രവർത്തനച്ചെലവുമൊക്കെ ഈ മേഖലയെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഭക്ഷണ സാധനങ്ങൾക്കു 30% വില വർദ്ധിപ്പിക്കേണ്ടി വരും. ഈ വില വർദ്ധന പിടിച്ചു നിർത്താൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആവശ്യം. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ എടുക്കുന്ന മേഖലയാണ് ഹോട്ടൽ വ്യവസായം.

23,000- 77,000 രൂപ വരെ അധിക ചെലവ്

ജില്ലയിൽ 2500ലധികം റസ്റ്റാറന്റുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇവരിൽ 80 ശതമാനവും ചെറുകിട മേഖലയിലാണ്. കൊവിഡ് തരംഗത്തിന് ശേഷം ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങിയതോടെ കരകയറി വരുകയായിരുന്നു പല ഹോട്ടലുകളും. ഈ കാലയളവിൽ രുചിവൈവിധ്യങ്ങളുമായി നിരവധി ഭക്ഷണശാലകൾ പുതുതായി തുറക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ പലരും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒരുമാസത്തിനിടെ 266 കൂടി വർദ്ധിപ്പിച്ചതോടെ ഹോട്ടൽ വ്യവസായം പതിയെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വാണിജ്യ സിലിണ്ടറിന് ഇതുവരെ വർദ്ധിപ്പിച്ചത് 675 രൂപയാണ്. കടത്തുചെലവ് വർദ്ധിച്ചതോടെ പച്ചക്കറിയടക്കം ഭക്ഷ്യോൽപന്നങ്ങൾക്ക് ദിവസേന വിലയുയരുന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടി. രണ്ട് മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 77,000 രൂപ വരെ അധിക ചെലവ് വരും. എന്നാൽ ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട് ഇവർക്ക്.

പ്രവർത്തന സജ്ജമാകാതെ ആപ്പ്

ലോക്ക് ഡൗണുകളിൽ തഴച്ച ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ മിക്കവരും 45 ദിവസം ഇടവേളകളിലാണ് ഹോട്ടലുകൾക്ക് പണം കൈമാറുക. 2627 ശതമാനം വരെയാണ് ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകൾ ഭക്ഷണശാലകളിൽ നിന്ന് ഈടാക്കുന്നത്.

ചെറുകിട ഹോട്ടലുകളിൽ പലർക്കും പതിവ് കച്ചവടത്തിനൊപ്പം ഇത് സ്വീകാര്യമാണെങ്കിലും നിലവിൽ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഹോട്ടൽ ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വികസിപ്പിക്കുന്ന ആപ് ഇനിയും സംസ്ഥാനമൊട്ടാകെ പ്രവർത്തനസജ്ജമായിട്ടില്ല. പാലക്കാട് നഗരം, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നീ നഗരങ്ങളിലാണ് നിലവിൽ ഹോം ഡെലിവറിക്ക് അൽപമെങ്കിലും സാദ്ധ്യതയുള്ളത്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, RESTURANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.