SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.27 AM IST

മുഖ്യമന്ത്രിയുടെ പരിപാടി തടസപ്പെടുത്തിയെന്ന് പരാതി,​ തൃണമൂൽ നേതാവ് സയോണി ഘോഷ് ത്രിപുരയിൽ അറസ്റ്റിൽ,​ ബി ജെ പി പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം

kk

കൊല്‍ക്കത്ത: ബംഗാളി സിനിമാ താരവും തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സയോണി ഘോഷിനെ ത്രിപുര പൊലീസ് അറസ്റ്റു ചെയ്തു. മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പരിപാടി തടസപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബി.ജെ.പി അറിയിച്ചിരിക്കുന്നത്.

സയോണി ഘോഷിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഈസ്റ്റ് അഗര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്ന് തൃണമൂൽ ആരോപിച്ചു. സയോണിക്കൊപ്പമുണ്ടായിരുന്ന സുസ്മിത ദേബ് എം.പി, കുണാല്‍ ഘോഷ്, സുബല്‍ ഭൗമിക് എന്നിവര്‍ക്കും മര്‍ദനമേറ്റതായി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചു. .

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാനായി തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി ഉടന്‍ ത്രിപുരയിലെത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിലറിയിച്ചു.പോലീസ് സ്‌റ്റേഷനില്‍ സായോണി ഘോഷിനെ ചോദ്യം ചെയ്യുന്നതിനിടെ അവിടെ കൂടിയ ആളുകളെ ഒരു കൂട്ടംപേർ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും ആര്‍ക്കും പരിക്കേറ്റില്ലെന്നും ത്രിപുര പൊലീസ് പ്രതികരിച്ചു.

വൈകുന്നേരത്തോടെയാണ് വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് സയോണി ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി സമീപകാലത്ത് ത്രിപുര പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുന്നതായി പാര്‍ട്ടി ആരോപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TRINAMOOL, SAYONI GHOSH, TRIPURA, BIPLAB DEB
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.