SignIn
Kerala Kaumudi Online
Friday, 19 April 2024 9.57 AM IST

ഡിജിറ്റൽ ആവിഷ്കാരവുമായി ധനോജ് നായിക്, അമ്പിളി മാമന്റെ വീട്ടിൽ പോകാം

1
ധനോജ് നായിക്

അടൂർ : നാല് ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങുക, ജീവനോടെ തിരിച്ചുവരുക... അസാധ്യമെന്ന് കരുതിയ ഒന്ന് സാധ്യമാക്കിയ ഉദ്യോഗജനകമായ നിമിഷങ്ങൾ ചന്ദ്രനിൽ ഇറങ്ങിയ എഡ്വിൻ ആൽഡ്രിൽ അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും. അതാണ് " ഇൻ അപ്പോളോ 11 ". മലയാളത്തിലെ ആദ്യ ശാസ്ത്ര സിനിമയായ ആകാശങ്ങൾക്കപ്പുറത്തിന്റെ സംവിധായകൻ ധനോജ് നായിക് തന്റെ അടുത്ത ഉദ്യമവുമായി വരികയാണ്. 52 വർഷങ്ങൾക്ക് മുൻപ് മനുഷ്യൽ ചന്ദ്രനിൽ ഇറങ്ങിയതിന്റെ നാടകീയ ഡിജിറ്റർ പ്രസന്റേഷൻ " ഇൻ അപ്പോളോ 11 " എന്ന പേരിൽ അവതരിപ്പിക്കുന്നു. ആദ്യ പ്രദർശനം 24ന് വൈകിട്ട് 6.30ന് അടൂർ സ്മിത തീയറ്ററിൽ നടക്കും. 1963 - ൽ നാസയിലേക്ക് തിരഞ്ഞെടുത്തത് മുതൽ ചന്ദ്രനിൽ നിന്ന് തിരിച്ച് വരുന്നതു വരെയുള്ള സംഭവങ്ങൾ പ്രത്യേകം എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് ചന്ദ്രനിൽ ഇറങ്ങിയ എഡ്വിൻ ആൽഡ്രിൽ അവതരിപ്പിക്കുന്നതുപോലെയാണ് ഒന്നര മണിക്കൂറോളം ദൈർഘ്യം വരുന്ന പരിപാടിയിൽ അവതരിപ്പിരുന്നത്. നാസയിൽ എഡ്വിൻ ആൽഡ്രിന് ലഭിച്ച പരിശീലനങ്ങൾ, സംഭവിച്ച അപകടങ്ങൾ, നേരിട്ട പ്രതിസന്ധികൾ, കണ്ടകാഴ്ചകൾ എല്ലാം സ്ക്രീനിലെത്തുന്നുണ്ട്. ചന്ദ്രനിൽ മനുഷ്യൻ എത്തിയിട്ടുണ്ടോ ?, എത്തിയാൽ മനുഷ്യന് എന്താണ് പ്രയോജനം ? ഈ രണ്ട് ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുകയാണ് ഈ പരിപാടിയിലൂടെയെന്ന് ധനോജ് നായിക് പറഞ്ഞു. 2011 ൽ "ദിവെ, വി ക്‌നോ ദ സ്കൈ " എന്ന പേരിൽ ആകാശം അറിഞ്ഞ വഴികളിലൂടെ എന്ന മൾട്ടിമീഡിയ പ്രസന്റേഷൻ അവതരിപ്പിച്ചു കൊണ്ടാണ് ധനോജ് നായിക് ശ്രദ്ധിക്കപ്പെടുന്നത്. 650 ഓളം വേദികളിൽ ഈ പരിപാടി അവതരിപ്പിക്കപ്പെട്ടു. 2016 ലാണ് കുട്ടികൾക്കായുള്ള പ്രഥമ ശാസ്ത്ര സിനിമ ആകാശങ്ങൾക്കപ്പുറം നിർമ്മിച്ച് സംവിധാനം ചെയ്തത്. 2017-ൽ മാഡം ക്യൂറിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി " രണ്ടാം മുഖം " എന്ന മെഗാ സ്റ്റേജ് ഷോ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.