തിരുവനന്തപുരം: ഭരണകക്ഷിയായ സി പി എമ്മിലെ നേതാക്കളെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത സി പി എം നേതാക്കന്മാരാണ് പദ്ധതിക്കു വേണ്ടി അനാവശ്യമായി വാശി പിടിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. മാദ്ധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് സി പി എം നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ കാര്യമായ ധാരണയില്ലാത്തതിനാൽ കൂടിയാണ് സി പി എമ്മിന്റെ ആക്ടിംഗ് സെക്രട്ടറി ഇതു വരെയായും ഇതിനെകുറിച്ച് തന്റെ പ്രതികരണം അറിയിക്കാത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്‍റെ ഭാഗമായുള്ള അലൈന്‍മെന്‍റ് അതിര്‍ത്തിയില്‍ കല്ലിടൽ പുരോഗമിക്കുന്നതായി കെ റെയിൽ അറിയിച്ചു. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പഠനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസർഗോഡ് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |